‘പാർട്ടി മെമ്പർഷിപ്പും, പാർട്ടി കിതാബുകളും കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ഒരാൾ പാർട്ടി ആപ്പീസിൻ്റെ പുറത്തെ തിണ്ണയിലിരുന്ന് അനിൽകുമാർ പറഞ്ഞത് (കമ്മ്യൂണിസ്റ്റ്) ദീനല്ലാ, ദീനല്ലാ എന്ന് ഓരിയിടുന്നത് എന്തിനാണാവോ’. എന്നാണ് അബ്ദുറബ്ബ് ചോദിക്കുന്നത്.
പാർട്ടിയാപ്പീസ് അക്രമിച്ച കുറ്റവാളികളെ പിടികൂടാനാവാത്ത, 'മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പിടികൂടിയ കുറ്റവാളിക്ക് 'പ്രമോഷൻ' നൽകിയ ഈ കേരള മഹാ രാജ്യത്തേക്ക് തിരിച്ചു വരാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വരെ ആഗ്രഹം പ്രകടിപ്പിച്ചാൽ കുറുപ്പിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം'-
വിദേശത്തു നിന്നും ഒന്നും, രണ്ടും, പിന്നെ ബൂസ്റ്റർ ഡോസുമെടുത്ത് നാട്ടിൽ വരുന്ന പ്രവാസികൾക്ക് ഒരാഴ്ച്ച ക്വോറൻ്റെയിൻ വിധിക്കുന്ന സർക്കാർ തന്നെയാണ് ഒരു ഡോസെടുത്തവരും, ഒരു ഡോസും എടുക്കാത്തവരുമായ നാട്ടുകാരെ ഇങ്ങനെ പൊതുപരിപാടികൾക്ക് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിയെഴുന്നള്ളിക്കുന്നത്.
'കൊലക്കു കൊല, വെട്ടിനു വെട്ട്' കൊല്ലപ്പെട്ടവർ ഏതു പാർട്ടിയിൽ പെട്ടവരായാലും അവരുടെ കുടുംബത്തിനു മാത്രം നഷ്ടം. പ്രതികാരദാഹവുമായി നടക്കുന്ന തീവ്രവാദ സംഘങ്ങളുടെ രഹസ്യ നീക്കങ്ങളെ നിരീക്ഷിക്കാൻ ഇൻ്റലിജൻസിനു പോലുമാവുന്നില്ല! സമ്പൂർണ്ണമായി
DYFI യുടെ പോർക്ക് വരട്ടിയത് കണ്ട് എല്ലാ മൂർഖൻ പാമ്പുകളും മാളത്തിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്, പതിവുനൃത്തമാടുന്നുണ്ട്. മതേതര കേരളത്തിന് ആനന്ദലബ്ധിക്കിനിയെന്തു വേണം. ഈരാറ്റുപേട്ടയിൽ SDPIയെയും, കോട്ടയത്ത് ബി.ജെ.പിയെയും കൂട്ടിപ്പിടിച്ചതു പോലെ മാർക്സിസ്റ്റ് മതേതരത്വം വീണ്ടും പത്തരമാറ്റ് തങ്കം പോലെ തിളങ്ങി നിൽക്കുന്നു.